Last seen: 3 years ago
നമ്മൾ ജീവിക്കുന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സ്മാർട്ട് ലോകത്താണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്മാർട്ട് അസിസ്റ്റന്റുകളും നമ്മുടെ വിരൽത്തുമ്പിൽ വികസനമെത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കാലം. അടുക്കളയിൽ "അലക്സാ, സാമ്പാർ വെക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരൂ" എന്ന് ചോദിച്ചാൽ മറുപടി ലഭിക്കുന്ന സ്മാർട്ട് ഹോമുകളും, കഠിനമായ വീട്ടുജോലികൾ ലഘൂകരിക്കുന്ന മെഷീനുകളും ഇന്ന് സാധാരണമായിരിക്കുന്നു. കൃഷി മുതൽ പഠനം വരെയും സർക്കാർ സേവനങ്ങൾ മുതൽ തൊഴിലവസരങ്ങൾ വരെയും ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ സാങ്കേതികവിദ്യയുടെ ഈ കുതിച്ചുചാട്ടങ്ങൾക്കിടയിലും നമ്മുടെ കേരളം ഇന്ന് ലഹരിമാഫിയയുടെയും വർദ്ധിച്ചുവരുന്ന പീഡനവിവരങ്ങളുടെയും ഭീതിയിലാണ് എന്നതാണ് വേദനാജനകമായ യാഥാർത്ഥ്യം. സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കേണ്ടതിന് പകരം പലപ്പോഴും അവരെ ചതിക്കുഴികളിലേക്കും ലഹരിയുടെ ലോകത്തേക്കും നയിക്കുന്നു. വികസനത്തിന്റെ തിളക്കമുള്ള പരസ്യങ്ങൾക്കിടയിൽ സാധാരണക്കാരന്റെ നീതി ഇന്നും അഴിമതിയുടെ ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുകയാണ്. പാവപ്പെട്ടവന്റെ വിശപ്പും കണ്ണീരും കാണാതെ അധികാരത്തിന്റെ തണലിൽ നടക്കുന്ന അനീതികൾ നമ്മുടെ നാടിനെ പിന്നോട്ട് വലിക്കുന്നു. സുരക്ഷിതമായി ശ്വസിക്കാനോ ഭയമില്ലാതെ പുറത്തിറങ്ങാനോ കഴിയാത്ത ഒരിടത്ത് വികസനം എന്ന വാക്കിന് അർത്ഥമില്ലാതാകുന്നു. ടെക്നോളജി റോക്കറ്റ് പോലെ കുതിക്കുമ്പോഴും പലർക്കും ഇന്നും ആഹാരവും ശുദ്ധജലവും പാർപ്പിടവും കിട്ടാക്കനിയായി തുടരുന്നു. സ്മാർട്ട് അസിസ്റ്റന്റുകൾ സാമ്പാർ ഉണ്ടാക്കാൻ പറഞ്ഞു തരുമായിരിക്കും, പക്ഷേ അത് ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരന്റെ കയ്യിൽ പണമില്ലെങ്കിൽ ആ വികസനം ആർക്കുവേണ്ടിയാണ്? ഈ വൈരുദ്ധ്യങ്ങൾക്കെതിരെയും ലഹരിക്കും അഴിമതിക്കുമെതിരെയും കണ്ണടയ്ക്കാതെ സാധാരണക്കാരന്റെ ശബ്ദമായി പൊരുതാനാണ് 'ഫോർസ്റ്റാർ ന്യൂസ്' ലക്ഷ്യമിടുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാരന്റെ കഷ്ടപ്പാടുകൾ അനുഭവിച്ചു വളർന്ന ഒരാളെന്ന നിലയിൽ സമൂഹത്തിലെ അനീതികൾക്ക് നേരെ കണ്ണടയ്ക്കാൻ എനിക്ക് കഴിയില്ല. പല ഭാഗത്തുനിന്നും വിലക്കുകളും ഭീഷണികളും ഉണ്ടായേക്കാം, പല ഉന്നതരുടെയും മുഖംമൂടികൾ അഴിഞ്ഞുവീഴുകയും വിഗ്രഹങ്ങൾ ഉടയുകയും ചെയ്തേക്കാം. എങ്കിലും സൗഹൃദത്തേക്കാൾ വലുത് സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ ഈ പോരാട്ടം തുടരുകയാണ്. സത്യത്തിനൊപ്പമുള്ള ഈ യാത്രയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം. പിന്തുണച്ച എല്ലാവരോടും നന്ദി .
No records found.