അനന്തപുരി ഇനി പുണ്യയാഗശാല ആറ്റുകാൽ അമ്മയ്ക്ക് ഇന്ന് പൊങ്കാല ഭക്തിസാന്ദ്രമായി തലസ്ഥാനം

പ്രാർഥനാ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തർ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഇന്ന് രാവിലെ 10:30 ഓടെ നഗരത്തിലെങ്ങും പൊങ്കാല അടുപ്പുകൾ തെളിയും

അനന്തപുരി ഇനി പുണ്യയാഗശാല ആറ്റുകാൽ അമ്മയ്ക്ക് ഇന്ന് പൊങ്കാല ഭക്തിസാന്ദ്രമായി തലസ്ഥാനം
അനന്തപുരി ഇനി പുണ്യയാഗശാല; ആറ്റുകാൽ അമ്മയ്ക്ക് ഇന്ന് പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാനം

തിരുവനന്തപുരം: പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന വിശേഷപ്പെട്ട ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.

പ്രധാന ചടങ്ങുകൾ ഒറ്റനോട്ടത്തിൽ:

അടുപ്പുവെട്ട്: രാവിലെ 9.45-ന്.

അടുപ്പ് തെളിക്കൽ: തോറ്റംപാട്ടിൽ പാണ്ഡ്യരാജാവിന്റെ വധം പാടിത്തീരുന്നതോടെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകരും.

പണ്ടാര അടുപ്പ്: ക്ഷേത്ര തിടപ്പള്ളിയിലും തുടർന്ന് മുൻവശത്തെ പണ്ടാര അടുപ്പിലും ദീപം തെളിയും. ഇതേസമയം കരിമരുന്ന് പ്രയോഗവും ചെണ്ടമേളവും മുഴങ്ങുന്നതോടെ ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരും.

നിവേദ്യം: ഉച്ചയ്ക്ക് 2.15-ന്. 350-ഓളം പൂജാരിമാർ നിവേദ്യ ചടങ്ങുകൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.

ഗ്രഹണ സമയവും ദർശന നിയന്ത്രണവും:

ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കില്ല.

മറ്റു ചടങ്ങുകൾ:

രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് നടക്കും. തുടർന്ന് 10.45-ഓടെ മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

ഭക്തജനത്തിരക്ക് പ്രമാണിച്ച് ഇക്കുറി കൂടുതൽ സ്ഥലസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.