കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം  ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്

കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

മൈസൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോടിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A 2444 നമ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ ഡ്രൈവർ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് നിർത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ബസ്സിൻ്റെ അടിഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനങ്ങളും വെള്ളവും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ബസ് പൂർണ്ണമായി കത്തിയമരുകയും ചെയ്തു. തുടർന്ന് മറ്റൊരു ബസ്സിൽ യാത്രക്കാരെ കോഴിക്കോടേക്ക് എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.