കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണം
കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാനും സ്ഥിരപ്പെടുത്താനും വ്യവസായ ട്രിബ്യൂണൽ ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കാൻ നിർദ്ദേശം.
കെഎസ്ആർടിസിയിൽ 3055 എംപാനൽ ജീവനക്കാരെയും തിരിച്ചെടുക്കണം; സ്ഥിരപ്പെടുത്താൻ വ്യവസായ ട്രിബ്യൂണൽ ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെയും സർവീസിൽ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് വ്യവസായ ട്രിബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നാലാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചു.
2018-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പത്ത് വർഷത്തിലേറെ സർവീസുള്ളവരടക്കമുള്ള എംപാനൽ ജീവനക്കാരെ കെഎസ്ആർടിസിക്ക് പിരിച്ചുവിടേണ്ടി വന്നത്. എന്നാൽ, ഇവർക്ക് ഇത്രയും കാലത്തെ സർവീസ് ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകിക്കൊണ്ട് ജോലിയിൽ സ്ഥിരപ്പെടുത്താനാണ് ഇപ്പോൾ ട്രിബ്യൂണൽ വിധിച്ചിരിക്കുന്നത്.
അതേസമയം, ട്രിബ്യൂണലിന്റെ ഈ വിധി നിലവിലെ ഹൈക്കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനാൽ, കൃത്യമായ നിയമോപദേശം തേടിയ ശേഷം മാത്രമേ വിഷയത്തിൽ തുട നടപടികൾ സ്വീകരിക്കൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. നിയമപോരാട്ടങ്ങൾ തുടരുന്ന സാഹചര്യത്തിൽ ട്രിബ്യൂണലിന്റെ ഈ ഉത്തരവ് ജീവനക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

