​ബേപ്പൂരിൽ അനധികൃത മത്സ്യബന്ധന ബോട്ട് പിടിയിൽ 2.5 ലക്ഷം രൂപ പിഴ ഈടാക്കി

ബേപ്പൂർ ഹാർബറിൽ ഹൈ വോൾട്ട് ലൈറ്റും നിരോധിത വലകളും ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. 2.5 ലക്ഷം രൂപ പിഴ ചുമത്തി.

​ബേപ്പൂരിൽ അനധികൃത മത്സ്യബന്ധന ബോട്ട് പിടിയിൽ 2.5 ലക്ഷം രൂപ പിഴ ഈടാക്കി
അനധികൃത മത്സ്യബന്ധനം: ബേപ്പൂരിൽ ബോട്ട് കസ്റ്റഡിയിലെടുത്തു; 2.5 ലക്ഷം രൂപ പിഴ ഈടാക്കി.

​അനധികൃത മത്സ്യബന്ധനം: ബേപ്പൂരിൽ ബോട്ട് കസ്റ്റഡിയിലെടുത്തു; 2.5 ലക്ഷം രൂപ പിഴ

​ബേപ്പൂർ: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതിയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വടക്കെ പനങ്ങാട്ട് സൂപ്പിവളപ്പിൽ എൻ.വി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള 'അൽമിന' എന്ന ബോട്ട് പിടികൂടിയത്. ബോട്ടിന് 2,50,000 രൂപ പിഴ ചുമത്തി.

​മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്ന ഹൈ വോൾട്ട് ലൈറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചും, നിയമാനുസൃതമല്ലാത്ത കണ്ണിവലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചും കടലിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ബോട്ട് പിടിയിലായത്. ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് പരിശോധന നടത്തിയത്.

​മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ടി.കെ. രാജേഷ്, ഫിഷറി ഗാർഡുമാരായ എം. ബിബിൻ, കെ. അരുൺ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഹാർബറുകളിലും കടലിലും പരിശോധന ശക്തമായി തുടരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.