തൃശ്ശൂർ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം മുഖ്യപ്രതി നൂർ ആലം അസമിൽ നിന്ന് പിടിയിൽ

തൃശ്ശൂർ നഗരത്തിലെ ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി നൂർ ആലം പിടിയിൽ. ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അസമിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം മുഖ്യപ്രതി നൂർ ആലം അസമിൽ നിന്ന് പിടിയിൽ
തൃശ്ശൂരിലെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂർ ആലം അസമിൽ പിടിയിൽ

​​തൃശ്ശൂരിലെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂർ ആലം അസമിൽ പിടിയിൽ

തൃശ്ശൂർ: നഗരത്തിലെ ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തിലുണ്ടായ കൊലപാതകക്കേസിലെ മുഖ്യപ്രതി നൂർ ആലം പിടിയിൽ. അസമിൽ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ജൂൺ 21-നാണ് ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) തൃശ്ശൂരിലെ വാടകവീട്ടിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ നൂർ ആലം ഭൂട്ടാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.

​പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, റുബീന ബീഗം, നശ്രിൻ അക്താര, മച്ചാനി ഖാതൂൻ, ബിച്ചു നായിക് എന്നിവർ ചേർന്ന് ധൻപതിനെയും സംഘത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ധൻപതിന്റെ മരണത്തിന് കാരണമായത്. കേസിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന ആറ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

​തൃശ്ശൂർ നഗരത്തിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഒഡീഷ സ്വദേശിയുടെ നേതൃത്വത്തിൽ ഈ സംഘം പ്രവർത്തിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ഇതരസംസ്ഥാനക്കാരായ ഒരു കുടുംബം താമസിക്കുന്ന വീട് എന്ന വ്യാജേനയാണ് പ്രതികൾ ഇവിടെ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യപ്രതി പിടിയിലായതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്