കള്ളാടി തുരങ്കപാതയിൽ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജ്ജിതം; ഒൻപത് പേരെ വിംസ് ആശുപത്രിയിലേക്ക് മാറ്റി
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
കള്ളാടി തുരങ്കപാതയിൽ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജ്ജിതം; ഒൻപത് പേരെ ആശുപത്രിയിലേക്ക് മാറ്റി
വയനാട്: മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദേശീയ ദുരന്തനിവാരണ സേന (NDRF), ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദുരന്തവിവരമറിഞ്ഞ് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗവും ചേർന്നു.
ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ഇതിനായി ചുളിക്ക ഗവ. എൽ.പി സ്കൂളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഒൻപത് പേർ ചികിത്സയിൽ
മണ്ണിടിച്ചിൽ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തിയ ഒൻപത് തൊഴിലാളികളെ മേപ്പാടി വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലും വാർഡുകളിലുമായി ചികിത്സയിലാണ്.
ചികിത്സയിൽ കഴിയുന്നവർ:
ഹിര കുമാർ (32)
ദിലീപ് (19)
സൂരജ് യാദവ് (25)
സഞ്‌ജയ് താക്കൂർ (35)
രജനീഷ് (27)
തന്മയ് ഘോഷ് (28)
കൂപമാൽ (ജയ) (37)
കുഞ്ചു (39)
സന്തോഷ് കുമാർ
പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.