​ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

​കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കും. പുതിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

​ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
​ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്‌ആർടിസിയിൽ സൗജന്യ യാത്രമുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുങ്ങുന്നു. വരുന്ന ജൂൺ 15 മുതൽ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണവും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

​യാത്രാ ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ സ്ത്രീകൾക്കും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥിനികൾക്കും ഈ തീരുമാനം വലിയൊരു ആശ്വാസമായി മാറും. ഇതിനു മുന്നോടിയായി കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകളുടെ യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഏതെല്ലാം കാറ്റഗറിയിലുള്ള ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക എന്നത് സംബന്ധിച്ചുള്ള കൂടുതൽ മാർഗ്ഗരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

​തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇന്ദിര ഗ്യാരന്തിയുടെ ഭാഗമായുള്ള ഈ പദ്ധതി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനൊപ്പം ആശമാരുടെ വേതനം 3000 രൂപയും, അങ്കണവാടി വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1000 രൂപ വീതവും വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു