എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും

ക്ഷേമപെൻഷൻ പരാമർശം തിരുത്തി എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും ​

എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും
ക്ഷേമപെൻഷൻ പരാമർശം തിരുത്തി എം.എം. മണി

ക്ഷേമപെൻഷൻ പരാമർശം തിരുത്തി എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും

​ഇടുക്കി: ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം തിരുത്തി സി.പി.ഐ.(എം) നേതാവ് എം.എം. മണി. പാർട്ടി ജനറൽ സെക്രട്ടറി പ്രസ്താവിച്ച നിലപാട് തന്നെയാണ് തൻ്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

​"ഇന്നലെ അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. അതു ശരിയായില്ലെന്ന് പാർട്ടി പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എൻ്റെയും നിലപാട്," എം.എം. മണി പറഞ്ഞു.

​വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇത്തരമൊരു ജനവിധി വന്നതിലെ 'അപ്പോഴത്തെ വികാരത്തിൻ്റെ പുറത്ത്' പറഞ്ഞതായിരുന്നു ആ പരാമർശം. അത്തരത്തിൽ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവർ അഭിപ്രായപ്പെട്ടെന്നും, പാർട്ടിയുടെ നിലപാട് തന്നെയാണ് താനും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പരാമർശം തിരുത്താൻ ആവശ്യപ്പെട്ട് നേതാക്കളാരും തന്നെ വിളിച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി. എന്നാൽ, യു.ഡി.എഫ്. ഭരണകാലത്ത് പാവപ്പെട്ടവർക്ക് പെൻഷനോ സഹായമോ, മലയോര കർഷകർക്ക് പട്ടയമോ നൽകാതിരുന്നത് അവരുടെ അവകാശമാണോ എന്നും, അന്നത്തെ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയത് ശരിയാണോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.