റെക്കോർഡുകൾ തിരുത്തി മമ്മൂട്ടി ചിത്രം കളങ്കാവൽ
മെഗാ സ്റ്റാർ മമ്മൂട്ടിയും വിനായകനും ഒന്നിച്ച കളങ്കാവൽ ആഗോള തലത്തിൽ വൻ വിജയക്കുതിപ്പ് തുടരുന്നു.
കളങ്കാവൽ: റെക്കോർഡുകൾ തിരുത്തി മുന്നോട്ട്; 45 രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം
മെഗാ സ്റ്റാർ മമ്മൂട്ടിയും വിനായകനും ഒന്നിച്ച 'കളങ്കാവൽ' ആഗോള തലത്തിൽ വൻ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ ചിത്രം 72 കോടിയിലേക്ക് കുതിക്കുകയാണ്. 2025-ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം എന്ന ചരിത്ര നേട്ടവും 'കളങ്കാവൽ' സ്വന്തമാക്കി.
കൊച്ചി: മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കളങ്കാവൽ'. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലും വിദേശ മാർക്കറ്റിലും ഒരുപോലെ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.
ചരിത്രം കുറിച്ച് ഓവർസീസ് കളക്ഷൻ
ജി.സി.സി (GCC) രാജ്യങ്ങൾ ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 08 കോടിയോളം രൂപയാണ് ചിത്രം ഇതിനകം നേടിയത്. ഇത് കളങ്കാവലിന്റെ ആഗോള സ്വീകാര്യതയുടെ സൂചനയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളിൽ വൻ വിജയമായി തുടരുകയാണ്.
ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ
പ്രദർശന രാജ്യങ്ങളുടെ എണ്ണത്തിലും 'കളങ്കാവൽ' റെക്കോർഡ് സ്ഥാപിച്ചു. നിലവിൽ 45 രാജ്യങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 2025-ൽ ഇത്രയധികം രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം എന്ന ബഹുമതിയും 'കളങ്കാവൽ' സ്വന്തമാക്കി.
വിതരണം ചെയ്തത് ആർ.എഫ്.ടി ഫിലിംസ്
കൊടും കുറ്റവാളിയായ സയനൈഡ് മോഹന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് (ജി.സി.സി ഒഴികെയുള്ള) ഹംസിനി എൻ്റർടെയിൻമെൻ്റുമായി സഹകരിച്ച് ആർ.എഫ്.ടി ഫിലിംസ് ആണ് സ്വന്തമാക്കിയത്. 2014-ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമാ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതൽ ഓവർസീസ് രാജ്യങ്ങളിൽ മലയാളം സിനിമ റിലീസിനെത്തിച്ചിട്ടുള്ളത്.

