മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ
മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കും ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷമായി ഉയർത്തി.മുട്ടുമാറ്റിവയ്ക്കൽ ഇനി സ്വകാര്യ ആശുപത്രിയിലും
മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷമായി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പരിരക്ഷാ തുക മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷം രൂപയായി വർധിപ്പിച്ചത് രണ്ടാം ഘട്ടത്തിലെ പ്രധാന സവിശേഷതയാണ്.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
വർധിച്ച പരിരക്ഷ: വർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകും.
പ്രീമിയം: പ്രതിമാസ പ്രീമിയം 687 രൂപയാണ് (വാർഷികം: 8,244 രൂപ).
കൂടുതൽ ചികിത്സകൾ: പാക്കേജുകളുടെ എണ്ണം 1,920-ൽ നിന്ന് 2,516 ആയി ഉയർത്തി.
മുറി വാടക: സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം 5,000 രൂപ വരെയും സർക്കാർ പേ വാർഡുകളിൽ 2,000 രൂപ വരെയും അനുവദിക്കും.
സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയ: മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും.
ശ്രീ ചിത്തിര തിരുനാൾ, ജിപ്മർ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് റീ-ഇംപേഴ്സ്‌മെന്റ് സൗകര്യം ഉറപ്പാക്കും. അപകടങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടിയാലും തുക മടക്കി ലഭിക്കും. പരാതി പരിഹാരത്തിനായി മൂന്നാം തലത്തിലുള്ള വിപുലമായ സംവിധാനവും 24 മണിക്കൂർ കോൾ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് രണ്ടാം ഘട്ടത്തിന്റെയും നിർവഹണ ചുമതല.

