പത്ത് വർഷത്തിനിടെ 4.5 ലക്ഷം പട്ടയങ്ങൾ ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരളത്തിൽ പത്ത് വർഷം കൊണ്ട് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കിയെന്ന് മന്ത്രി കെ രാജൻ. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പത്ത് വർഷത്തിനിടെ 4.5 ലക്ഷം പട്ടയങ്ങൾ ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘടന ചടങ്ങിൽ മന്ത്രി പി രാജീവ്‌ സംസാരിക്കുന്നു

പത്ത് വർഷം കൊണ്ട് നാലര ലക്ഷം പേർ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ. രാജൻ

​ആലങ്ങാട്: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കേരള സർക്കാരിന് സാധിച്ചുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കാലപ്പഴക്കം ചെന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പട്ടയ മിഷൻ വലിയ വിജയമാണെന്നും ജനങ്ങളുടെ ദീർഘകാലത്തെ ആകുലതകൾക്ക് പരിഹാരം കാണാൻ ഇതിലൂടെ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്തു. നിലവിൽ നടന്നുവരുന്ന ഡിജിറ്റൽ സർവ്വേ ഭൂമി ഇടപാടുകളിൽ വലിയ തോതിലുള്ള കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

​സ്മാർട്ട് വില്ലേജ് ഓഫീസുകൾ സജ്ജം

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

​ഇതിനോടകം 628 വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

​400 വില്ലേജ് ഓഫീസുകളെ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റി.

​250 വില്ലേജ് ഓഫീസുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

​വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലീംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.