പാലക്കാടിന്റെ പൈതൃകപ്പെരുമയുമായി സാന്ദീപനീ സാധനാലയം

പാലക്കാടിനെ പൈതൃക ജില്ലയാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സാന്ദീപനീ സാധനാലയ ട്രസ്റ്റ് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്ത സമർപ്പണം നടത്തി. പന്ത്രണ്ടോളം കലാകാരികൾ പങ്കെടുത്തു.

പാലക്കാടിന്റെ പൈതൃകപ്പെരുമയുമായി സാന്ദീപനീ സാധനാലയം
പാലക്കാടിനെ പൈതൃക ജില്ലയാക്കാൻ മുന്നിട്ടിറങ്ങി സാന്ദീപനീ സാധനാലയം; ഗുരുവായൂരിൽ നൃത്ത സമർപ്പണം.
പാലക്കാടിന്റെ പൈതൃകപ്പെരുമയുമായി സാന്ദീപനീ സാധനാലയം
പാലക്കാടിന്റെ പൈതൃകപ്പെരുമയുമായി സാന്ദീപനീ സാധനാലയം

പാലക്കാടിനെ പൈതൃക ജില്ലയാക്കാൻ സാന്ദീപനീ സാധനാലയം; ഗുരുവായൂരിൽ നൃത്ത സമർപ്പണം നടന്നു

​ഗുരുവായൂർ: പാലക്കാട് ജില്ലയെ ഭാരതത്തിലെ പ്രഥമ പൈതൃക ജില്ലയാക്കി മാറ്റാനുള്ള ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സാന്ദീപനീ സാധനാലയ ചാരിറ്റബിൾ & വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്ത സമർപ്പണം സംഘടിപ്പിച്ചു. ട്രസ്റ്റ് കുടുംബാംഗങ്ങളായ പന്ത്രണ്ടോളം കലാകാരികളാണ് വേദിയിൽ കലാരൂപങ്ങൾ അവതരിപ്പിച്ചത്.

​ആചാര്യൻ ശ്യാം ചൈതന്യയുടെ നേതൃത്വത്തിൽ പാലക്കാടിന്റെ സാംസ്കാരിക തനിമ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭാരതപ്പുഴയുടെ തീരത്തെ പാരമ്പര്യം, പറയിപെറ്റ പന്തിരുകുലം, 108 അഗ്രഹാരങ്ങൾ, 408 ആദിവാസി ഊരുകൾ, ആറായിരത്തോളം പൗരാണിക തറവാടുകൾ എന്നിവ പാലക്കാടിന്റെ മാത്രം സവിശേഷതയാണെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു. കൂടാതെ യാഗങ്ങളുടെ ഈറ്റില്ലമായ പാലക്കാട്ടെ സന്യാസ ആശ്രമങ്ങൾ, തന്ത്രികുടുംബങ്ങൾ, മങ്കര മിനി ശബരിമല തുടങ്ങിയ പുണ്യസങ്കേതങ്ങളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

​സംസ്ഥാന സന്യാസി സഭ രക്ഷാധികാരി വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാമി രാമപ്രസാദാനന്ദ സരസ്വതി, ബാബുരാജ് കേച്ചേരി എന്നിവർ ആശംസകൾ നേർന്നു. പാലക്കാട്ടെ പ്രമുഖരുടെ പേരിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'സുകൃതസ്‌മൃതി പുരസ്കാരങ്ങളെ' കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.

​കലാകാരന്മാർ:

​ഗായകൻ: ഡോ. ഹരിദാസ്

​മൃദംഗം: വിത്തനശ്ശേരി മധുസൂദനൻ

​വയലിൻ: സുരേഷ് അമ്പാടി

​ഹാർമോണിയം: നന്ദു കൽപാത്തി

​ചമയം: ഗോപി & പാർട്ടി, വടക്കുംതറ

​പാലക്കാട് ആനിക്കോട് അഞ്ച് മൂർത്തിക്ഷേത്രം കേന്ദ്രീകരിച്ചാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. നിളാനദിക്ക് നിത്യവും നൽകുന്ന 'നിള ആരതി' ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഗുരുവായൂരിലെ ഈ സാംസ്കാരിക സമർപ്പണം.