6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി

പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി സിറാജുൽ ഇസ്ലാം പോലീസിന്റെ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാൾ വലയിലായത്.

6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി
6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: 'ഓപ്പറേഷൻ തൂഫാൻ' മയക്കുമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായി 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

​വില്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. ബസ്സിലാണ് ഇയാൾ വല്ലത്തെത്തിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും ഇവരിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

​പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനു കുമാർ സി, എസ്.ഐ.മാരായ എം.വി. അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ.എൽ. അർജുൻ, എ.എസ്.ഐ. പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒ.മാരായ റോബിൻ ജോയ്, സിബിൻ സണ്ണി, ഫാസിൽ, സന്ധ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.