​​ക്രെഡിറ്റ് സ്കോർ കുറഞ്ഞതിൽ മനംനൊന്ത് കോതമംഗലത്ത് ബി.ടെക് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

​കോതമംഗലം എം.എ. എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥി മിചി മിർപുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അക്കാദമിക് ക്രെഡിറ്റ് സ്കോർ കുറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിദ്യാർഥി പ്രതിഷേധവും അന്വേഷണ പ്രഖ്യാപനവും.

​​ക്രെഡിറ്റ് സ്കോർ കുറഞ്ഞതിൽ മനംനൊന്ത് കോതമംഗലത്ത് ബി.ടെക് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ
ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ഔട്ട്; കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

​​ക്രെഡിറ്റ് സ്കോർ കുറഞ്ഞതിൽ മനംനൊന്ത് കോതമംഗലത്ത് ബി.ടെക് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

കോതമംഗലം: ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ഔട്ടാകുമെന്ന വിഷമത്തിൽ കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എം.എ. (M.A) എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയും അരുണാചൽ പ്രദേശ് സ്വദേശിയുമായ മിചി മിർപുവാണ് മരിച്ചത്.

​വൈകുന്നേരം മൂന്നുമണിയോടെയാണ് കോളജിനടുത്തുള്ള വിദ്യാർഥികൾ താമസിക്കുന്ന വാടകവീട്ടിൽ മിച്ചിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മൂന്ന് പേജുള്ള ഹിന്ദിയിലുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അക്കാദമിക് ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് വർഷം നഷ്ടപ്പെടുമോ (ഇയർ ഔട്ട്) എന്ന ആശങ്കയും സങ്കടവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായി പോലീസ് അറിയിച്ചു.

​സംഭവത്തിന് പിന്നാലെ കോളജ് മാനേജ്‌മെന്റിന്റെ കടുത്ത നയങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മറ്റ് എൻജിനീയറിങ് കോളജുകളിൽ ഇയർ ഔട്ട് ഒഴിവാക്കാനുള്ള കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, ഓട്ടോണമസ് പദവിയുള്ള എം.എ. കോളജിൽ ഇത് 22 ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

​അതേസമയം, കോളജ് ഓട്ടോണമസ് ആയതിനാൽ അക്കാദമിക് കൗൺസിലാണ് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് വിദേശപഠനത്തിനും കാമ്പസ് പ്ലേസ്‌മെന്റുകൾക്കും സഹായകരമാകുന്ന രീതിയിൽ ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് സ്കോർ നിശ്ചയിച്ചിരിക്കുന്നതെന്നും അവർ വിശദീകരിച്ചു.

​സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു. കോതമംഗലം കോളജിലെ വിദ്യാർഥിയുടെ മരണകാരണം വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കോളജിൽ വിദ്യാർഥികൾക്ക് മേൽ അമിത സമ്മർദമുണ്ടെന്ന പരാതികൾ ഉയർന്നിട്ടുണ്ടെന്നും ദൗർഭാഗ്യകരമായ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.