കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രം

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രം ​

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രം
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രം

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ്: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രം

 നടപ്പ് സാമ്പത്തിക വർഷത്തിലെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുള്ള 'അൺടൈഡ് ഗ്രാന്റാ'യാണ് ഈ തുക കൈമാറുന്നത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

​സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 941 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയ്ക്കാണ് ഗ്രാന്റിന്റെ ആദ്യ ഗഡു അനുവദിച്ചിരിക്കുന്നത്.

​ശമ്പളവും മറ്റ് സ്ഥാപനപരമായ ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 29 വിഷയങ്ങൾക്ക് കീഴിലുള്ള പ്രത്യേക പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ തുക വിനിയോഗിക്കാവുന്നതാണ്. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾക്കും ഈ ഫണ്ട് വലിയ സഹായകമാകും