ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്

ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക് ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു ​

ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്
വിനായകൻ

'ആട് 3' ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്; ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു

​കൊച്ചി: 'ആട് 3' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് സാരമായ പരുക്ക്. തൊടുപുഴയിൽ വെച്ച് നടന്ന സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കഴുത്തിലെയും തോളിലെയും പേശികൾക്കും ഞരമ്പുകൾക്കും ക്ഷതമേറ്റതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് ആറാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചു.

​ജീപ്പ് ഉൾപ്പെടുന്ന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ശനിയാഴ്ചയായിരുന്നു അപകടം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിനായകൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ എം.ആർ.ഐ (MRI) സ്കാനിങ്ങിലാണ് ഞരമ്പുകൾക്കും പേശികൾക്കും പരുക്കേറ്റതായി കണ്ടെത്തിയത്.

​"കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റ വിവരം നേരത്തെ അറിഞ്ഞത് നന്നായി, വൈകിയെങ്കിൽ ശരീരം പൂർണ്ണമായും തളർന്നു പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു," എന്ന് താരം പ്രതികരിച്ചു. നിലവിൽ ചികിത്സയിലുള്ള താരം വിശ്രമത്തിനായി വീട്ടിലേക്ക് മടങ്ങും. പരുക്കിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചതായാണ് സൂചന.