​കേരളം യുഡിഎഫ് ഭരണത്തിലേക്ക് വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും നിർണ്ണായക മുന്നണി യോഗം ഇന്ന്

.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന്

​കേരളം യുഡിഎഫ് ഭരണത്തിലേക്ക് വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും നിർണ്ണായക മുന്നണി യോഗം ഇന്ന്
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം ഗവർണ്ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു വി.ഡി. സതീശൻ.
​കേരളം യുഡിഎഫ് ഭരണത്തിലേക്ക് വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും നിർണ്ണായക മുന്നണി യോഗം ഇന്ന്

​വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും; വകുപ്പുകളെ ചൊല്ലിയുള്ള യുഡിഎഫ് ചർച്ചകൾ ഇന്ന്

​തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാജ്ഭവൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം പുതിയ മന്ത്രിസഭ ചുമതലയേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയം സംബന്ധിച്ചും ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങൾ, വകുപ്പുകൾ എന്നിവ നിശ്ചയിക്കുന്നതിനുമായുള്ള നിർണ്ണായകമായ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും.

​മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് പ്രാഥമിക ധാരണയായിരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളായ വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, പൊതുമരാമത്ത് എന്നിവ ആവശ്യപ്പെട്ടിരുന്ന കേരളാ കോൺഗ്രസിനെ ജലവിഭവ വകുപ്പ് നൽകി തൃപ്‌തിപ്പെടുത്തിയേക്കാനാണ് സാധ്യത. തൊഴിൽ വകുപ്പിനോട് താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടുള്ള ഷിബു ബേബി ജോൺ ഫിഷറീസ്, ടൂറിസം വകുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നിൽ കൂടുതൽ സീറ്റുകളില്ലാത്ത ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവെക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

​തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ ചടങ്ങിനെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ ദേശീയ നേതാക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെത്തും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്ന് രാജ്ഭവനിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ സത്യപ്രതിജ്ഞാ സമയം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങും.