പ്രധാനമന്ത്രി 23 ന് തലസ്ഥാനത്തേക്ക്

കേരളത്തിൽ തിരഞ്ഞെടുപ്പ് ചടുലമാക്കി ബിജെപി വിനോദ് താവ്ഡെ ഇൻ ചാർജ്, 23-ന് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും ​

പ്രധാനമന്ത്രി 23 ന് തലസ്ഥാനത്തേക്ക്
പ്രധാനമന്ത്രി 23 ന് തലസ്ഥാനത്തേക്ക്

കേരളത്തിൽ തിരഞ്ഞെടുപ്പ് ചടുലമാക്കി ബിജെപി; വിനോദ് താവ്ഡെ ഇൻ ചാർജ്, 23-ന് പ്രധാനമന്ത്രി തലസ്ഥാനത്ത്

​തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ കേരളത്തിലെ ഇലക്ഷൻ ഇൻ ചാർജായി കേന്ദ്ര നേതൃത്വം നിയമിച്ചു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയ്ക്കാണ് സഹ ചുമതല. ഇതിന് പിന്നാലെ, ഈ മാസം 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതോടെ സംസ്ഥാനത്ത് വൻ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും.

​തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് നഗരത്തിൽ വിപുലമായ റോഡ് ഷോ നടക്കും. തുടർന്ന് 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ കാൽ ലക്ഷം പ്രവർത്തകർ പങ്കെടുക്കും.

​വികസന ബ്ലൂപ്രിന്റും പുതിയ ട്രെയിനുകളും

തിരുവനന്തപുരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള 'വികസിത തിരുവനന്തപുരം ബ്ലൂപ്രിന്റ് 2030' ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി മേയർക്ക് കൈമാറും. റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിക്കും.

​സമരപരമ്പരയുമായി ബിജെപി

സംസ്ഥാന സർക്കാരിനെതിരെയും യുഡിഎഫിനെതിരെയും ശക്തമായ സമരപരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ വസതികളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കൂടാതെ, ജനുവരി 22-ന് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെയും മുക്കത്തെയും ഓഫീസുകളിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കുമെന്നും നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു.