പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു

പരിസ്ഥിത വന്യജീവി ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ ​

പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു
പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ.പി. ജയൻ അന്തരിച്ചു

പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ.പി. ജയൻ അന്തരിച്ചു; പരിസ്ഥിതി-വന്യജീവി ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ

​സുൽത്താൻ ബത്തേരി: പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ എൻ.പി. ജയനെ (57) അന്തരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വയനാട് നെൻമേനിക്കുന്നിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

​പരിസ്ഥിതി, വന്യജീവി ഫോട്ടോഗ്രഫിയിൽ തന്റേതായ മുദ്ര പതിപ്പിച്ച ജയൻ, സൈലന്റ് വാലി വനത്തിനുള്ളിൽ ഒരു വർഷത്തോളം താമസിച്ച് പകർത്തിയ അപൂർവ്വ ചിത്രങ്ങളിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മാറാട്, നാദാപുരം കലാപങ്ങൾ, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയ കേരളത്തിലെ പ്രധാന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെ തന്റെ ക്യാമറ കണ്ണുകളിലൂടെ അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു.

​ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ഡൗൺ ടു എർത്ത്, മാധ്യമം, മാതൃഭൂമി തുടങ്ങി പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പരേതനായ പ്രഭാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ്.