അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി

പാലക്കാട്, മലപ്പുറം മേഖലകളിലെ അപൂർവ്വ അനുഷ്ഠാന കലാരൂപമായ പൂപ്പടത്തുള്ളൽ സോപാനം വേദിയിൽ അരങ്ങേറി. തിരുവരങ്ങിൽ സർപ്പപ്പാട്ടും ദഫ്‌മുട്ടും ഉൾപ്പെടെയുള്ള കലാരൂപങ്ങളും സദസ്സിന്റെ ശ്രദ്ധ നേടി.

അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി
കനകക്കുന്ന് സോപാനം വേദിയിൽ കോട്ടവട്ടം തങ്കപ്പനും സംഘവും അവതരിപ്പിച്ച പൂപ്പടതുള്ളൽ
അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി
അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി
അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി

അപൂർവ്വ അനുഷ്ഠാന കലാരൂപമായ പൂപ്പടത്തുള്ളൽ അരങ്ങേറി; തനിമ ചോരാതെ തിരുവരങ്ങിലെ കലാരൂപങ്ങൾ

തിരുവനന്തപുരം:പാലക്കാട്, മലപ്പുറം മേഖലകളിലെ അപൂർവ്വ അനുഷ്ഠാന കലാരൂപമായ 'പൂപ്പടത്തുള്ളൽ' സോപാനം വേദിയിൽ അരങ്ങേറി. പൂക്കൾ കൊണ്ട് അലങ്കരിച്ച വട്ടത്തട്ടുകൾ തലയിലേന്തി വെളിച്ചപ്പാടോടുകൂടിയാണ് കലാകാരന്മാർ വേദിയിലെത്തിയത്. കോട്ടവട്ടം തങ്കപ്പന്റെ നേതൃത്വത്തിലുള്ള 15 അംഗ കേരള കലാഭവൻ നാടൻ കലാസംഘമാണ് ഈ അപൂർവ്വ കലാരൂപം കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

​ഇതോടൊപ്പം തിരുവരങ്ങ് വേദിയിൽ വൈകിട്ട് അരങ്ങേറിയ വിവിധ പരമ്പരാഗത കലാപരിപാടികളും സദസ്സിന്റെ മനംകവർന്നു. സർപ്പപ്പാട്ടും കളമെഴുത്തും, ദഫ്‌മുട്ട്, അറബന, തോറ്റംപാട്ട് എന്നിവയായിരുന്നു തിരുവരങ്ങിന് മാറ്റ് കൂട്ടിയ മറ്റ് പ്രധാന ഇനങ്ങൾ. വൈവിധ്യമാർന്ന അനുഷ്ഠാന-നാടൻ കലകളുടെ സംഗമത്തോടെ പരിപാടികൾ വിജയകരമായി സമാപിച്ചു.