സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ

സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ എഴുത്തിലും അഭിനയത്തിലും തനിമയാർന്ന മുന്നേറ്റം ​

സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ
സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ
സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ

സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ; എഴുത്തിലും അഭിനയത്തിലും തനിമയാർന്ന മുന്നേറ്റം

​മൂവാറ്റുപുഴ: അക്ഷരങ്ങളിലൂടെ വികാരങ്ങളെ തൊട്ടുണർത്തുകയും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾക്ക് ജീവൻ നൽകുകയും ചെയ്യുന്ന എഴുത്തുകാരി രേഖ ജോൺ ശ്രദ്ധേയയാകുന്നു. കവിത, നോവൽ, അഭിനയം, ഡബ്ബിങ് തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രേഖ, മൂവാറ്റുപുഴയുടെ സാഹിത്യ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞു.

​റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കെ.പി. മോനിയുടെയും സ്റ്റെല്ലയുടെയും മകളായ രേഖ, സ്കൂൾ-കോളേജ് കാലഘട്ടത്തിൽ തന്നെ എഴുത്തിന്റെ ലോകത്ത് സജീവമായിരുന്നു. വിവാഹശേഷം ഭർത്താവ് ജോൺ മാത്യു നൽകിയ അകമഴിഞ്ഞ പിന്തുണയാണ് തന്റെ കലാജീവിതത്തിന് കരുത്തായതെന്ന് രേഖ പറയുന്നു.

​2023-ൽ പുറത്തിറങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകമായ 'മഞ്ജരി'യിൽ (18404 പേജുകൾ) രേഖയുടെ രചന ഉൾപ്പെട്ടത് വലിയ അംഗീകാരമായി. 'മഷിപ്പീലികൾ' എന്ന കവിതാ സമാഹാരവും 'അപൂർവ്വ മുരളി' എന്ന ലഘുനോവലും വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 2024-ലെ അക്ഷരദീപം സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തി.

​അക്ഷരക്കൂട്ടായ്മയായ സാഹിതി സംഗമത്തിന്റെ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന രേഖ, കലാരംഗത്തും സജീവമാണ്. 'മൊള്ളി ദ വേ റ്റു ഹെൽ' എന്ന ലഘുചിത്രത്തിൽ അമ്മയുടെ വേഷം ശ്രദ്ധേയമായി അവതരിപ്പിച്ചു. നിലവിൽ ഒരു സിനിമാ തിരക്കഥയുടെ രചനയിലാണ് ഇവർ. അമ്മയുടെ പാത പിന്തുടർന്ന് മകൾ നീത ജോണും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നു എന്നത് ഈ കുടുംബത്തിന്റെ സാഹിത്യ പാരമ്പര്യത്തിന് മാറ്റുകൂട്ടുന്നു.