കഠിനതടവോ ജീവപര്യന്തമോ
നടിയെ ആക്രമിച്ച കേസ് ആറ് പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 20 വർഷം കഠിനതടവോ ജീവപര്യന്തമോ ലഭിച്ചേക്കാം
നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും; 20 വർഷം കഠിനതടവോ ജീവപര്യന്തമോ ലഭിച്ചേക്കാം
ദിലീപിനെ വിട്ടയച്ചതിലെ കോടതി നിഗമനം വിധിയിൽ വ്യക്തമാകും
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിക്കും. കേസിൽ നിർണായകമാകുന്ന ഈ വിധിക്ക് മുന്നോടിയായി പ്രതികളുമായി പോലീസ് സംഘം വിയ്യൂരിൽ നിന്ന് കോടതിയിലേക്ക് പുറപ്പെട്ടു.
പ്രധാന പ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) അടക്കമുള്ള ആറ് പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരാണ് ശിക്ഷ വിധിക്കപ്പെടുന്ന മറ്റ് പ്രതികൾ.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിനതടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം (IPC 376D) ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കുമെതിരെ തെളിഞ്ഞത്.
അതേസമയം, കേസിൽ പ്രതിയായിരുന്ന നടൻ ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം ശിക്ഷാവിധിയിൽ വ്യക്തമാകും. ദിലീപിനെ വിട്ടയച്ചതിനുള്ള കാരണങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും വിധിന്യായത്തിൽ വിശദമാക്കും.
കഴിഞ്ഞ ദിവസമാണ് കേസിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പറയാനായി മാറ്റിവെച്ചത്

