ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് എടിഎം കാർഡ് കവർന്ന കേസ് കട്ടപ്പന സ്വദേശി അറസ്റ്റിൽ
ആലുവയിൽ നടപ്പാലത്തിന് സമീപം നിന്നിരുന്ന കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ ഇടുക്കി കട്ടപ്പന സ്വദേശിയായ രതീഷ് 41 കാരനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ: വഴിയിൽ നിന്നിരുന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ ഒരാൾ ആലുവ പോലീസിന്റെ പിടിയിലായി. ഇടുക്കി കട്ടപ്പന പാറക്കടവ് ഭാഗത്ത് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷ് (41) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18-ാം തീയതി രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലുവ പാലസ് ഭാഗത്തെ നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ പ്രതി ക്രൂരമായി ആക്രമിക്കുകയും, തുടർന്ന് ഇയാളുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എടിഎം കാർഡ് ബലമായി തട്ടിയെടുക്കുകയുമായിരുന്നു.
പരിക്കേറ്റയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ.മാരായ സജീഷ്, വിനിൽകുമാർ, എ.എസ്.ഐ. സ്വപ്ന, സി.പി.ഒ. അരവിന്ദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അതിവേഗം പിന്തുടർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

