യുവാവിനെ കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ അറസ്റ്റിൽ മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം.രണ്ടുപേർ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തടം കരോത്തുകുന്ന് സ്വദേശി അഭിജിത്ത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ വീട്ടിൽ അമൽ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്.

ഡിസംബർ 25-ന് പുലർച്ചെ 12.10-ഓടെയാണ് സംഭവം നടന്നത്. പ്രതികൾക്ക് യുവാവിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ മൊബൈൽ ഫോണിലൂടെ യുവാവിനെ വിളിച്ചുവരുത്തുകയും മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അറസ്റ്റിലായ അഭിജിത്ത് കിഷോർ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.