പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ

പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ .മന്ത്രി പി. രാജീവ്‌ 

പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ
പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ
പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ
പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ
പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ

പരമ്പരാഗത തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ: മന്ത്രി പി. രാജീവ്‌

കൊച്ചി: പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ്‌. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇരുപത്തിരണ്ടാമത് സംസ്ഥാന ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുള, ഈറ്റ മേഖലയിലെ തൊഴിലാളികൾക്കായി ജനുവരി ഒന്നിന് പ്രത്യേക സംഗമം സംഘടിപ്പിക്കുമെന്നും ഇവർക്ക് നൂതനമായ ഡിസൈനുകളിൽ പരിശീലനം നൽകാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയ മേളയിൽ മുള ഉൽപ്പന്ന നിർമ്മാണത്തിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എം.പി തിരുച്ചി ശിവ, ജില്ലാ കളക്ടർ പ്രിയങ്ക ജി എന്നിവരടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഭൂട്ടാനിൽ നിന്നുള്ള പ്രതിനിധികളും മേളയുടെ ഭാഗമാകുന്നുണ്ട്.

പ്രധാന ആകർഷണങ്ങൾ:

മുന്നൂറോളം കരകൗശല തൊഴിലാളികളും ഇരുന്നൂറോളം സ്റ്റാളുകളും.

മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിട്ട് കാണാനുള്ള അവസരം.

സംസ്ഥാന ബാംബൂ മിഷന്റെ പ്രത്യേക ഗ്യാലറി.

പ്രവേശനം സൗജന്യം.

ഡിസംബർ 27 മുതൽ 31 വരെ രാവിലെ 10.30 മുതൽ രാത്രി 8.30 വരെയും ഒന്നിനു ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുമാണ് സമയക്രമം.