20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപയുടെ ഹെറോയിനുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് അസം സ്വദേശികളെ പെരുമ്പാവൂർ പോലീസും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടി.

20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ പിടിയിൽ
സൗത്ത് വാഴക്കുളത്ത് 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ പിടിയിൽ

സൗത്ത് വാഴക്കുളത്ത് 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ പിടിയിൽ

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26), മുക്സിദുൽ ഇസ്ലാം (33), രശ്മി കാത്തൂൻ (21) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

​അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ സംഘം ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ സൗത്ത് വാഴക്കുളം ഭാഗത്തുവെച്ചാണ് പോലീസിന്റെ വലയിലായത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

​ലഹരിമരുന്ന് എത്തിച്ച് പെട്ടെന്ന് വിൽപ്പന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനു കുമാർ സി, എസ്ഐമാരായ പി.എം. റഷീദ്, എൻ.കെ. ജേക്കബ്, എം.ജി. സജീവ്, കെ.എ. നൗഷാദ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, അന്നമ്മ, സാനി തോമസ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, കെ.എസ്. മനോജ്, ബെന്നി ഐസക്ക്, സിപിഒമാരായ എബിൻ എൽദോസ്, നിസാമുദ്ദീൻ, സി.എസ്. പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.