ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക് മലയാള സിനിമയിലെ പരമോന്നത ബഹുമതി 

ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്
ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്; മലയാള സിനിമയിലെ പരമോന്നത ബഹുമതി

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദയ്ക്ക്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര വിവരം അറിയിച്ചത്.

2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ശ്രീകുമാരൻ തമ്പി (ചെയർപേഴ്‌സൺ), നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത്, സി. അജോയ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഈ ബഹുമതി നേടുന്ന 32-ാമത്തെ വ്യക്തിയാണ് ശാരദ.

അസാധാരണ പ്രതിഭ

മലയാള സിനിമയ്ക്ക് രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിത്തന്ന ശാരദയുടെ അഭിനയ മികവിനെ ജൂറി പ്രത്യേകം പ്രശംസിച്ചു. 1968-ൽ 'തുലാഭാരം', 1972-ൽ 'സ്വയംവരം' എന്നീ ചിത്രങ്ങളിലൂടെയാണ് അവർ മലയാളത്തിലേക്ക് ദേശീയ അംഗീകാരം എത്തിച്ചത്. 1977-ൽ 'നിമജ്ജനം' എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.

1965-ൽ 'ഇണപ്രാവുകൾ' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശാരദ, 'മുറപ്പെണ്ണ്', 'ഇരുട്ടിന്റെ ആത്മാവ്', 'യക്ഷി', 'അടിമകൾ', 'രാപ്പകൽ' തുടങ്ങി 125-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള നടി കൂടിയാണ് ശാരദ.