ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് അടിയന്തര നിർദേശം

​കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചുചേർത്ത ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് യോഗത്തിലെ തീരുമാനങ്ങൾ ഗവർണർ തടഞ്ഞു. രേഖകൾ ഹാജരാക്കാൻ വിസിക്ക് നിർദേശം നൽകി.

ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് അടിയന്തര നിർദേശം
ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് നിർദേശം

ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് നിർദേശം

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞ വിവരം മറച്ചുവച്ച് ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ചാൻസലർ കൂടിയായ ഗവർണർ തടഞ്ഞു. മെയ് 29-ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും രാജ്ഭവനിൽ ഹാജരാക്കാൻ സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. സജി ഗോപിനാഥിന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്.

​സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. ആവശ്യത്തിന് ക്വോറം തികയാതെയാണ് യോഗം ചേർന്നതെന്നും, കാലാവധി കഴിഞ്ഞ വ്യക്തി അധ്യക്ഷത വഹിച്ചതിനാൽ മെയ് 29-ലെ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗവും അതിലെ തീരുമാനങ്ങളും പൂർണ്ണമായും അസാധുവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

​2021 നവംബറിൽ ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാനായി ചുമതലയേറ്റ കർണാടക സ്വദേശി പ്രൊഫ. വിജയ് ചന്ദ്രുവിന്റെ കാലാവധി 2024-ൽ അവസാനിച്ചിരുന്നതായാണ് വിവരം. ഇതിനുശേഷം ഇദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിട്ടില്ല. നിയമവിരുദ്ധമായാണ് പ്രൊഫ. വിജയ് ചന്ദ്രു പദവിയിൽ തുടരുന്നതെന്നും ബോർഡ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നതെന്നുമാണ് ഉയർന്നുവന്ന പ്രധാന ആക്ഷേപം. കൂടാതെ, ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള മറ്റ് ബോർഡ് അംഗങ്ങളുടെ കാലാവധിയും അവസാനിച്ച നിലയിലാണ്.

​എന്നാൽ, സർവകലാശാല നിയമത്തിൽ ചെയർമാന് പ്രത്യേക കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന നിലപാടാണ് വൈസ് ചാൻസലർ സ്വീകരിച്ചിരിക്കുന്നത്. ഗവർണറുടെ പുതിയ ഇടപെടലോടെ ഡിജിറ്റൽ സർവകലാശാലയിലെ ഭരണപരമായ തീരുമാനങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.