ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി

കള്ളാടി മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അനുമോദിച്ച് എം.പി പ്രിയങ്ക ഗാന്ധി. വയനാട് ദുരന്തമുഖത്തെ സേവന പ്രവർത്തനങ്ങളും ജില്ലാ വികസന സമിതി യോഗത്തിലെ പ്രധാന തീരുമാനങ്ങളും വിലയിരുത്തി.

ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
കള്ളാടി മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അനുമോദിച്ച് എം.പി പ്രിയങ്ക ഗാന്ധി. വയനാട് ദുരന്തമുഖത്തെ സേവന പ്രവർത്തനങ്ങളും ജില്ലാ വികസന സമിതി യോഗത്തിലെ പ്രധാന തീരുമാനങ്ങളും വിലയിരുത്തി.
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി
ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു എം.പി പ്രിയങ്ക ഗാന്ധി

ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി

കല്‍പറ്റ: ജില്ല എപ്പോഴൊക്കെ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എം.പി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കള്ളാടി മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അനുമോദിക്കുന്നതിനായി പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

​രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണോ, ഏത് മതത്തില്‍പ്പെട്ടവരാണെന്നോ, ലിംഗഭേദമെന്തെന്നോ തരംതിരിച്ച് നോക്കാതെ സഹമനുഷ്യനിലേക്ക് സഹായഹസ്തം നീട്ടുകയാണുണ്ടായത്. ഇതാണ് ഇന്ത്യയുടെ ആത്മാവ്. ഈ ആത്മാവാണ് നാം ജീവനോടെ നിലനിര്‍ത്തേണ്ടതെന്നും എം.പി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെയും സേവന മനോഭാവത്തെയും അഭിനന്ദിക്കുന്നതായും മരിച്ചവരുടെ ആത്മാക്കള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായും അവര്‍ അറിയിച്ചു.

​ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

​എം.പി പ്രിയങ്കഗാന്ധി കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു

​കള്ളാടിയിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം എം.പി പ്രിയങ്ക ഗാന്ധി വാദ്ര സന്ദര്‍ശിച്ചു. കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ വീക്ഷിച്ച എം.പി പ്രദേശവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ട കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും കുടുംബവും പ്രിയങ്കാഗാന്ധിയെ കണ്ട് ആശങ്കയറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനല്‍കി.

​തുടർന്ന് മണ്ണിടിച്ചില്‍ അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും എം.പി സന്ദര്‍ശിച്ചു. ആശുപത്രിയിലെ വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗത്തിലുമായി കഴിയുന്ന മധ്യപ്രദേശ് സ്വദേശികളായ രജനീഷ്, സൂരജ് യാദവ്, ദിലീപിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുമായി സംസാരിച്ച അവര്‍, പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി.

​ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍

​വിദൂര സ്ഥലങ്ങളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍ ആവശ്യപ്പെട്ടു. 2026-27 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 223 സ്‌കൂളുകളില്‍ നിന്നുള്ള 9524 വിദ്യാര്‍ത്ഥികളാണ് പദ്ധതി ഗുണഭോക്താക്കളായിട്ടുള്ളത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എടത്തന ട്രൈബല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതി പ്രകാരം വാഹന സൗകര്യം ഉറപ്പാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

​യോഗത്തില്‍ പുല്‍പ്പള്ളി- പെരിക്കല്ലൂര്‍, ബീനാച്ചി - പനമരം റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.