​കേന്ദ്രത്തിന്റേത് നോട്ട് ചോരി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി

സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി ​കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം. ഗ്രാന്റുകളും വായ്പാപരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ്

​കേന്ദ്രത്തിന്റേത് നോട്ട് ചോരി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി
കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം

​കേന്ദ്രത്തിന്റേത് 'നോട്ട് ചോരി'; സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു: രൂക്ഷവിമർശനവുമായി ധനമന്ത്രി

​തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം. ഗ്രാന്റുകളും വായ്പാപരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരിക്കൊപ്പം 'നോട്ട് ചോരി'യും നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

​കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഈ സർക്കാരിന്റെ കാലത്ത് പാരമ്യത്തിലെത്തിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ വെട്ടിക്കുറവാണ് ഉണ്ടായത്. സാമ്പത്തിക വർഷാവസാനം ചെലവ് വർധിക്കുമെന്ന് അറിഞ്ഞുകൊണ്ട് വായ്പാപരിധി കുറച്ചത് തിരിച്ചടിയായി. ഡൽഹിയിലെത്തി നേരിട്ട് ആവശ്യപ്പെട്ടിട്ടും നടപടി മരവിപ്പിക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

​പ്രതിരോധക്കോട്ട കെട്ടി കേരളം

കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം പിടിച്ചുനിന്നത് എങ്ങനെയെന്നത് അത്ഭുതമാണെന്ന് മന്ത്രി പറഞ്ഞു. "അരിയാഹാരം കഴിക്കുന്നതുകൊണ്ട് ഈ അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞു." തനതു വരുമാനം വർധിപ്പിച്ചും ചെലവുകൾ ക്രമീകരിച്ചും പ്രതിരോധക്കോട്ട കെട്ടുകയായിരുന്നു സർക്കാർ. അഞ്ചു വർഷത്തിനിടെ തനതു നികുതി വരുമാനത്തിൽ 1,27,747 കോടി രൂപയുടെയും, നികുതിയേതര വരുമാനത്തിൽ 24,898 കോടി രൂപയുടെയും അധിക വർധനയുണ്ടാക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.

​സംസ്ഥാനങ്ങളുടെ അധികാരം ചരിത്രത്തിലില്ലാത്ത വിധം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്രത്തിന്റെ ഉപഗ്രഹങ്ങളായി സംസ്ഥാനങ്ങൾ മാറേണ്ടി വരുന്ന അവസ്ഥ രാജ്യത്തിന്റെ ഭാവിയിലെ വലിയ പ്രശ്നമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.