സിഐ ഗർഭിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സിഐ ഗർഭിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്എറണാകുളം നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിച്ചത് ഹൈക്കോടതി ഇടപെടലിൽ

സിഐ ഗർഭിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സിഐ ഗർഭിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സിഐ ഗർഭിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; എറണാകുളം നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിച്ചത് ഹൈക്കോടതി ഇടപെടലിൽ

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ യുവതിയെ സിഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2024 ജൂൺ 20-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പരാതിക്കാരിക്ക് ലഭിച്ചത്. നോർത്ത് സിഐ പ്രതാപചന്ദ്രൻ യുവതിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തിന്റെ പശ്ചാത്തലം:

പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ പൊലീസ് മർദിക്കുന്നത് മൊബൈലിൽ പകർത്തിയതിനാണ് യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസിന്റെ വാദം പൊളിയുന്നു:

യുവതിയുടെ പരാതിയെത്തുടർന്ന് നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും പൊലീസ് കുറ്റം നിഷേധിച്ചിരുന്നു. യുവതി കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നും പൊലീസിനെ മർദിച്ചെന്നുമാണ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെത്തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തന്നെയും കുടുംബത്തെയും പൊലീസ് കൂട്ടംചേർന്ന് മർദിച്ചെന്നും സംഭവം മൂടിവെക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു