നെടുമ്പാശേരിയിൽ യുവതിയടക്കം 4 പേർ എം.ഡി.എം.എയുമായി പിടിയിൽ വിമാനത്താവള പരിസരത്ത് ലഹരി വിൽപന ലക്ഷ്യം
നെടുമ്പാശേരി കരിയാട് ഭാഗത്തെ ഹോട്ടലിൽ നിന്ന് മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശേരിയിൽ എം.ഡി.എം.എയുമായി യുവതിയടക്കം നാലുപേർ പിടിയിൽ
നെടുമ്പാശേരി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. യുവതിയടക്കം നാലുപേരടങ്ങുന്ന സംഘമാണ് മൂന്നര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു ഇവർ. സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി കണ്ടെടുത്തത്. എയർപോർട്ട് പരിസരത്തെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടിയിലായവർ മുൻപും ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ യുവതി ഒരു കേസിൽ റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എസ്.ഐമാരായ എൻ. ജയപ്രകാശ്, ഹമീദ്, എ.സി. ബിജു, എ.എസ്.ഐമാരായ എം.വി. ബിനു, പി.എൻ. നൈജു, സി.പി.ഒ. ഹസൻ കെ. കരീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

