ട്രെയിനിൽ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ മംഗലാപുരം ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം. പ്രതിയായ അസം സ്വദേശി റോയൽ രാജുവിനെ തിരൂരിൽ വച്ച് പോലീസ് പിടികൂടി. അക്രമത്തിൽ ആർപിഎഫ് എഎസ്ഐ ശശിക്ക് പരിക്ക്.

ട്രെയിനിൽ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ
കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം. പ്രതിയായ അസം സ്വദേശി റോയൽ രാജുവിനെ തിരൂരിൽ വച്ച് പോലീസ് പിടികൂടി.

ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അസം സ്വദേശി അറസ്റ്റിൽ; ആർപിഎഫ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്ക്

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. അസം സ്വദേശി റോയൽ രാജു (30) ആണ് പിടിയിലായത്. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ശശിക്ക് തലയ്ക്ക് പരിക്കേറ്റു.

​ബുധനാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിൽ വച്ച് യുവതിയെ കയറിപ്പിടിച്ച പ്രതി, തുടർന്ന് ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സമയോചിതമായി കുതറിമാറിയ യുവതി രക്ഷപ്പെടുകയായിരുന്നു.

​ഉടൻ തന്നെ സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് 'റെയിൽവേ അലർട്ട്' സന്ദേശം നൽകി. ട്രെയിൻ തിരൂർ സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥനായ ശശി പ്രതിയെ പിടികൂടാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതി ശശിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് തിരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. തീർത്തും അക്രമാസക്തനായി പെരുമാറിയ പ്രതിയെ ഏറെ ശ്രമകരമായ മൽപിടുത്തത്തിനൊടുവിലാണ് പോലീസ് കീഴടക്കിയത്.

​ആക്രമണത്തിൽ പരിക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് കാസർകോട് സ്വദേശിയായ ശശി. പ്രതിക്കെതിരെ ലൈംഗിക അതിക്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.