ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ

ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.പി. അനിൽ കുമാർ നിർവഹിച്ചു. മണ്ഡലത്തിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ
ആലുവ മിനി സിവിൽ സ്റ്റേഷനിൽ അൻവർ സാദത്ത് എം എൽ എയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിക്കുന്നു.
ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ
ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ
ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ

ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ

ആലുവ: മിനി സിവിൽ സ്റ്റേഷന്റെ വികസനത്തിൽ നാഴികക്കല്ലായി പുതിയ ലിഫ്റ്റ്; പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് ഉടൻ അനുവദിക്കുമെന്ന് മന്ത്രി

​ആലുവ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് സർക്കാർ മുൻഗണന നൽകുമെന്നും, മണ്ഡലത്തിനായി പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. ആലുവ മിനി സിവിൽ സ്റ്റേഷനിൽ അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 26.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സിവിൽ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് പൊതുജനങ്ങളും ജീവനക്കാരും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ ശാശ്വത പരിഹാരമായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ലിഫ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് എം.എൽ.എയുടെ ഇടപെടലിലൂടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആലുവയുടെ വികസന കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ജനപ്രതിനിധിയാണ് അൻവർ സാദത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപെഴ്സൺ സൈജി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്മാരായ ലിസ്സി സെബാസ്റ്റ്യൻ, സെബ മുഹമ്മദലി, വിവിധ പഞ്ചായത്തു പ്രസിഡന്റുമാർ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്‌ണൻ, എ.ഡി.എം കെ. മനോജ്, തഹസീൽദാർ ടിജോ ഫ്രാൻസിസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.