​ക്ഷേത്ര അധികാരികൾക്ക് നേരെ ഭീഷണി ആലുവയിൽ വർഗീയ ചേരിതിരിവിന് ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

​ആലുവ തുരുത്തിലെ ക്ഷേത്രത്തിലെ കോളാമ്പി മൈക്ക് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ ഭീഷണിപ്പെടുത്തുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

​ക്ഷേത്ര അധികാരികൾക്ക് നേരെ ഭീഷണി ആലുവയിൽ വർഗീയ ചേരിതിരിവിന് ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
ആലുവ തുരുത്ത് ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയ കേസ്; മൂന്ന് പേരെ പോലീസ് പിടികൂടി

​ആലുവ: ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സൂത്തം പറമ്പിൽ പ്രവീൺ ജേക്കബ് (38), മാറമ്പിള്ളി തെക്കയിൽ വീട്ടിൽ മനാഫ് (52), മാറമ്പിള്ളി ചുള്ളിക്കാട് വീട്ടിൽ ഷിയാസ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

​ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലുവ തുരുത്തിലുള്ള ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പി മൈക്ക് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയത്. ഇത് പ്രദേശത്ത് മനഃപൂർവം വർഗീയ ചേരിതിരിവും മതസ്പർദ്ധയും ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി.

​ആലുവ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐമാരായ ജോസി എം ജോൺസൺ, സജീഷ്, അബ്ദുൾ റഹ്മാൻ, എ.എസ്.ഐമാരായ സ്വപ്ന, അബ്ദുൽ ജലീൽ, സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, ചന്ദ്രകാന്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.