മോദിയുടെ സന്ദർശനം ബിജെപിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

മോദിയുടെ സന്ദർശനം ബിജെപിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം
മോദിയുടെ സന്ദർശനം: ബിജെപിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

മോദിയുടെ സന്ദർശനം: ബിജെപിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

​തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം. 19.97 ലക്ഷം രൂപ പിഴ ചുമത്താൻ ശുപാർശ ചെയ്ത റവന്യൂ ഓഫീസർ ജി. ഷൈനിയെ കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. നിലവിലെ കൗൺസിൽ സെക്രട്ടറി പി. അനിൽ കുമാറാണ് പുതിയ റവന്യൂ ഓഫീസർ.

​ബിജെപി ഭരണസമിതിയുള്ള കോർപ്പറേഷൻ സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റിക്കെതിരെ പിഴ നോട്ടിസ് നൽകിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റവന്യൂ ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ സെക്രട്ടറി പിഴ തുക നിശ്ചയിച്ച് നോട്ടീസ് തയ്യാറാക്കുന്നത്. ഈ നടപടിക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥയുടെ സ്ഥാനചലനം.

​മറ്റു പ്രമുഖ മാറ്റങ്ങൾ:

​പി. സുരേഷ് കുമാർ: 23 വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നു എന്ന് മുൻപ് ബിജെപി ആരോപണമുന്നയിച്ച റവന്യൂ ഇൻസ്പെക്ടർ പി. സുരേഷ് കുമാറിനെ ആറ്റിപ്ര സോണൽ ഓഫീസിലേക്ക് മാറ്റി. ഇദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പരാതി നൽകിയിരുന്നു.

​ആർ.സി. രാജേഷ് കുമാർ: തിരഞ്ഞെടുപ്പ് സെല്ലിൽ ജോലി ചെയ്തിരുന്ന സൂപ്രണ്ട് ആർ.സി. രാജേഷ് കുമാറിനെ തിരുവല്ലം സോണൽ ഓഫീസിലേക്ക് മാറ്റി.

​ആകെ എട്ടുപേരെയാണ് ഭരണപരമായ കാരണങ്ങളാൽ അഡീഷണൽ സെക്രട്ടറി സ്ഥലം മാറ്റി ഉത്തരവിറക്കിയത്.