ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ ചെറുപുഴയിലെ ജോസ്ഗിരി, രാജഗിരി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.

ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്
ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്
ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്
ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

ഉരുൾപൊട്ടൽ: ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമുണ്ടായ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെ അവസ്ഥ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങൾ ശനിയാഴ്ച രാവിലെ നേരിട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പ്രദേശത്തെ നാശനഷ്ടങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി എത്രയും വേഗം റിപ്പോർട്ട് തയ്യാറാക്കാൻ പഞ്ചായത്ത്, കൃഷി, വില്ലേജ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് ലഭിച്ച അപേക്ഷകളെല്ലാം അതത് വകുപ്പുകളിലേക്ക് കൈമാറിയിട്ടുണ്ട്.

​വിഷയം മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കാൻ തഹസിൽദാർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ നേരിൽ കണ്ട് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

​ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗം ഷൈമ തച്ചുകുന്നേൽ, ജനപ്രതിനിധികളായ റോഷി ജോസ്, അനീഷ് ആന്റണി, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.