പെട്ടി തുറക്കും, വിധിയെഴുതും ജില്ല ആർക്കൊപ്പം വോട്ടെണ്ണൽ നാളെ പത്ത് മണിയോടെ ആദ്യ ഫലസൂചനകൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 14 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കും. എറണാകുളം കുസാറ്റ്, യു.സി കോളേജ്, എം.എ കോളേജ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ

പെട്ടി തുറക്കും, വിധിയെഴുതും ജില്ല ആർക്കൊപ്പം വോട്ടെണ്ണൽ നാളെ പത്ത് മണിയോടെ ആദ്യ ഫലസൂചനകൾ
കോതമംഗലം എം എ കോളേജിലെ കോതമംഗലം നിയോജക മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റർ
പെട്ടി തുറക്കും, വിധിയെഴുതും ജില്ല ആർക്കൊപ്പം വോട്ടെണ്ണൽ നാളെ പത്ത് മണിയോടെ ആദ്യ ഫലസൂചനകൾ
പെട്ടി തുറക്കും, വിധിയെഴുതും ജില്ല ആർക്കൊപ്പം വോട്ടെണ്ണൽ നാളെ പത്ത് മണിയോടെ ആദ്യ ഫലസൂചനകൾ

ജില്ലയിൽ വിധിനിർണ്ണയം ; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷ, 10 മണിയോടെ ആദ്യ സൂചനകൾ

​കൊച്ചി: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ജനവിധി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി മൂന്ന് കേന്ദ്രങ്ങളിലായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കളമശേരി കുസാറ്റ്, ആലുവ യു.സി കോളേജ്, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

​വോട്ടെണ്ണൽ ക്രമീകരണം ഇങ്ങനെ:

ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 6:30-ന് സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കും. എട്ട് മണിക്ക് ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. രണ്ട് റൗണ്ട് പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 10 മണിയോടെ ജില്ലയിലെ ആദ്യ സൂചനകൾ ലഭ്യമാകും.

​ഉദ്യോഗസ്ഥ സന്നാഹം:

ആകെ 1113 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 399 പേർ തപാൽ വോട്ടുകൾ എണ്ണുന്ന വിഭാഗത്തിലാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാൻ 196 മേശകളും തപാൽ വോട്ടുകൾക്കായി 67 മേശകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മേശയിലും മൈക്രോ ഒബ്സർവർമാർ ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണം ഉണ്ടാകും.

​സുരക്ഷയും നിരീക്ഷണവും:

തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരുടെയും റിട്ടേണിംഗ് ഓഫീസർമാരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യു.ആർ കോഡ് പതിപ്പിച്ച തിരിച്ചറിയൽ കാർഡുള്ള ഏജന്റുമാരെ മാത്രമേ ഹാളിലേക്ക് പ്രവേശിപ്പിക്കൂ. ഇ.വി.എം വോട്ടെണ്ണലിന് ശേഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് (VVPAT) സ്ലിപ്പുകളും എണ്ണുന്നതോടെ നടപടികൾ പൂർത്തിയാകും.