പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഉപകരണങ്ങളുടെ കൈമാറ്റവും ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പൊതുജനാരോഗ്യ രംഗത്തെ മികച്ച മാതൃകകൾ മന്ത്രി വിശദീകരിച്ചു.

പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെയും ജില്ലാതല ആരോഗ്യ പദ്ധതികളുടെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എറണാകുളം ജനറൽ ആശുപത്രി വികസന കുതിപ്പിൽ; പൊതുജനാരോഗ്യ രംഗത്ത് പുതിയ മാതൃകയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് എറണാകുളം ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സർക്കാർ ആശുപത്രികളെ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്നതും അവയെ മറികടക്കുന്നതുമായ തലത്തിലേക്ക് ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഉപകരണങ്ങളുടെ കൈമാറ്റവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും വിജയത്തിന് ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവരുടെ പൂർണ്ണ സഹകരണമാണ് ആവശ്യം. സ്വകാര്യ ആശുപത്രികളിൽ പോലും പ്രയാസകരമായ ഹൃദയം മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ തുടങ്ങിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ ജില്ലാ ആശുപത്രിക്ക് സാധിച്ചത് വലിയ നേട്ടമാണ്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മികച്ച ഹെൽത്തി ഫുഡ് കൃത്യമായി നൽകുന്ന എറണാകുളം ജനറൽ ആശുപത്രിയുടെ സൗജന്യ ഭക്ഷണ വിതരണം മാതൃകപരമാണ്. ആരോഗ്യ രംഗത്തെ പ്രതിസന്ധികൾക്കിടയിലും എറണാകുളം ജനറൽ ആശുപത്രിക്ക് ലഭിച്ച വിവിധ സഹായങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്ഥലപരിമിതി നേരിടുന്ന ജനറൽ ആശുപത്രിയുടെ വികസനത്തിനായി നഗരസഭയുടെ പഴയ കെട്ടിടം വിട്ടുനൽകുകയാണെങ്കിൽ ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

​ആരോഗ്യ രംഗത്തെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

​സംസ്ഥാനത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തീരുമാനങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 100 സീറ്റുകളോടെ കേന്ദ്ര അനുമതി ലഭിച്ച തിരുവനന്തപുരം കെ. കരുണാകരൻ സ്മാരക മെഡിക്കൽ കോളേജ്, ക്യാൻസർ ചികിത്സയ്ക്ക് മുൻഗണന നൽകി സ്ഥാപിക്കാൻ ഒരുങ്ങുന്ന ഹരിപ്പാട് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നടപ്പിലാക്കുന്നതിനുവേണ്ട നടപടികൾ വേഗത്തിലാക്കും.

​തിരുവനന്തപുരം ആർസിസി കെട്ടിടത്തിന്റെ ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും, കളമശ്ശേരി ക്യാൻസർ സെന്ററിലെ അപാകതകൾ പരിഹരിക്കാൻ ഉടൻ തന്നെ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ 'ഡ്രൈ ഡേ' (Dry Day) ആചരിച്ച് പ്രതിരോധം ശക്തമാക്കി. കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത നിപ രോഗിയെ 42 ദിവസത്തെ തീവ്രപരിചരണത്തിലൂടെ നെഗറ്റീവാക്കാനും മറ്റ് സമ്പർക്കങ്ങളിലേക്ക് പടരാതെ തടയാനും ആരോഗ്യവകുപ്പിന് കഴിഞ്ഞു.

​ആരോഗ്യവകുപ്പിന്റെ പോരായ്മകൾ പരിഹരിക്കാനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി കായകല്പ പദ്ധതി പ്രകാരം ജില്ലാതല അദാലത്തുകൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കോട്ടയം എന്നീ 3 ജില്ലകളിൽ അദാലത്തുകൾ പൂർത്തിയായി. എറണാകുളം ജില്ലയിലെ അദാലത്ത് ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

​പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഉപകരണ കൈമാറ്റവും

​ആശുപത്രി ക്യാമ്പസിലെ കാഷ്വാലിറ്റി ബ്ലോക്കിനെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനെയും ബന്ധിപ്പിക്കുന്ന ടെൻസൈൽ റൂഫോടുകൂടിയ നടപ്പാത, മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച യാർഡ് ഡെവലപ്‌മെന്റ്-ഡ്രെയിനേജ് പ്രോജക്ട്, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം എന്നിവയുടെ ഉദ്ഘാടനവും പുതിയ ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങുമാണ് മന്ത്രി നിർവഹിച്ചത്.

​ഹഡ്കോ സംഭാവന ചെയ്ത 1.2 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 'കെൽ' (KEL) മുഖേനയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മഴയും വെയിലുമേൽക്കാതെ സഞ്ചരിക്കാനുള്ള ടെൻസൈൽ റൂഫ് നടപ്പാത നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് മുഖേന 3.04 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ഡ്രെയിനേജ് സിസ്റ്റവും ഇന്റർലോക്ക് ടൈൽ വിരിക്കലും പൂർത്തിയാക്കിയത്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന് സി എസ് ആർ സംഭാവനകൾ ഉപയോഗിച്ച് എൻ്റോസ്കോപ്പിക് തിയേറ്റർ സജ്ജീകരിച്ചു. അതിൻ്റെ ഭാഗമായി CSR പങ്കാളിയായ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഒരുകോടി രൂപയുടെ ഉപകരണങ്ങളും, ചിറ്റിലപള്ളി ഫൗണ്ടേഷൻ 1.50 ലക്ഷം രൂപയുടെ മാസംതോറുമുള്ള കൺസ്യൂമബിൾസിന്റെ ചെലവ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേന ലഭിക്കുന്ന 24 ലക്ഷം രൂപയുടെ കോപ്പുകൾ, വൈ എം സി എ മുഖേന 63,000 രൂപയുടെ കൺസ്യൂമബിൾസ് എന്നിവയുടെ കൈമാറ്റവുമാണ് ചടങ്ങിൽ നടന്നത്.

​പ്രത്യേക ക്യാമ്പെയ്നുകളും ആദരവുകളും

​മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാരെയും പൊതു സമൂഹത്തെ ബോധവൽക്കരിക്കുകയും മുലപ്പാൽ ബാങ്ക് എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി 'താരാട്ട്' എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രഖ്യാപനവും മന്ത്രി നടത്തി. ഗാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ സൗജന്യ സേവനം നൽകാൻ മുന്നോട്ടുവന്ന ഡോക്ടർ പൗലോസ് ജോർജിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളിൽ ഹൈബി ഈഡൻ എം പിയും, ടി ജെ വിനോദ് എം എൽ എയും നൽകുന്ന പിന്തുണയും സഹായവും എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

​ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ജി പ്രിയങ്ക, വാർഡ് കൗൺസിലർ കെ വി പി കൃഷ്‌ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ ഷാഹിർഷാ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ആർ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ഹനീഷ്, എച്ച്.ഡി.എസ്. അംഗങ്ങൾ, ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഹഡ്കോ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു