ദേശീയപാത വികസനം സംസ്ഥാനത്തിന് 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം

കേരളത്തിലെ 5 പ്രധാന ദേശീയപാത വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ദേശീയപാത വികസനം സംസ്ഥാനത്തിന് 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നടത്തിയ ചർച്ചയിലാണ് തീരുമാനം
ദേശീയപാത വികസനം സംസ്ഥാനത്തിന് 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം

ദേശീയപാത വികസനം: സംസ്ഥാനത്തിന് 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്ത് ഉടനടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പ്രധാന ദേശീയപാത വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത-മേഖലാ മന്ത്രി നിതിൻ ഗഡ്കരിയുമായി ന്യൂഡൽഹിയിൽ നടത്തിയ നിർണായക ചർച്ചയെ തുടർന്നാണ് ഈ തുക അനുവദിക്കാൻ ധാരണയായത്. വിവിധ ജില്ലകളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വികസന പ്രവർത്തനങ്ങൾക്കാണ് ഇതോടെ അനുമതി ലഭിച്ചിരിക്കുന്നത്.

ഒറ്റത്തവണ നവീകരണത്തിന് (One-Time Improvement) വൻ തുക

സംസ്ഥാനത്തെ പ്രധാന പാതകളുടെ റീ-ടാറിംഗിനും അറ്റകുറ്റപ്പണികൾക്കുമായി വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്. പ്രധാന പദ്ധതികളും അനുവദിച്ച തുകയും താഴെ പറയുന്നവയാണ്:

പെരിക്കല്ലൂർ - ബൈരകൂപ പാലം (₹40 കോടി): വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ പാലവും അനുബന്ധ റോഡും (Approach Road) നിർമ്മിക്കും.

ദേശീയപാത 744 (₹98.40 കോടി): കൊല്ലം - തിരുമംഗലം നിലവിലുള്ള ദേശീയപാതയുടെ നവീകരണത്തിന് ഉപയോഗിക്കും.

ദേശീയപാത 966 (₹172 കോടി): നിലവിലെ കോഴിക്കോട് - പാലക്കാട്‌ ദേശീയപാതയുടെ വികസനത്തിനായി ഈ തുക വിനിയോഗിക്കും.

ദേശീയപാത 66 (₹66 കോടി): തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയപാത ഒറ്റത്തവണ നന്നാക്കാനായി അനുവദിച്ചു.

ഇതിനുപുറമെ, ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലെത്തി നൽക്കുന്ന പുതിയ കോഴിക്കോട് - പാലക്കാട്‌ ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

നാലുവരിപ്പാത വികസനവും റോപ് വേയും

കൊല്ലം - തേനി ദേശീയപാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് 1663 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു.

റോഡ് വികസനത്തിന് പുറമെ ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ വിനോദസഞ്ചാര-തീർത്ഥാടന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റോപ് വേ (Ropeway) നിർമ്മിക്കുന്നതിന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ ശബരിമല റോപ് വേയുടെ ഡി.പി.ആർ (DPR) ഉടൻ തന്നെ തയ്യാറാകുമെന്ന് മന്ത്രി അറിയിച്ചു.

മറ്റ് പ്രധാന തീരുമാനങ്ങൾ:

അടിമാലി - കുമളി (NH 185): ദേശീയപാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് ഉടൻ തന്നെ അനുമതി ലഭ്യമാകും.

ബൈപ്പാസ് അലൈൻമെന്റുകൾ: കൊടുങ്ങല്ലൂർ - അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് ഉടൻ ലഭ്യമാക്കും. വെല്ലിംഗ്ടൺ ഐലൻഡ് - കുണ്ടന്നൂർ ബൈപ്പാസിനെ അരൂർ - അങ്കമാലി ബൈപ്പാസ്സുമായി ബന്ധിപ്പിക്കും.

കോതമംഗലം - മൂവാറ്റുപുഴ ബൈപ്പാസ്: പുതുക്കിയ അലൈൻമെന്റിനുള്ള അംഗീകാരം മൂന്നു മാസത്തിനകം ലഭ്യമാകും.

എലിവേറ്റഡ് ഹൈവേ: കോഴിക്കോട് രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകി.

കേന്ദ്രമന്ത്രിയുമായി നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള, അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ് ഐ.എ.എസ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും മറ്റ് ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.