പ്രിയദർശിനി ബസിൽ ആണുങ്ങൾക്കും സീറോ ടിക്കറ്റ് കണ്ടക്ടർ പിടിയിൽ

പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ വിജയനാണ് വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത്

പ്രിയദർശിനി ബസിൽ ആണുങ്ങൾക്കും സീറോ ടിക്കറ്റ് കണ്ടക്ടർ പിടിയിൽ
കെഎസ്ആർടിസിയിൽ പുരുഷന്മാർക്കും സീറോ ടിക്കറ്റ്; പണം വാങ്ങി തട്ടിപ്പ് നടത്തിയ കണ്ടക്ടർ പിടിയിൽ

​കെഎസ്ആർടിസിയിൽ പുരുഷന്മാർക്കും 'സീറോ ടിക്കറ്റ്': പണം വാങ്ങി തട്ടിപ്പ് നടത്തിയ കണ്ടക്ടർ പിടിയിൽ

പെരുമ്പാവൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള 'സീറോ ടിക്കറ്റ്' നൽകി തുക വെട്ടിച്ച കണ്ടക്ടർ പിടിയിൽ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'പ്രിയദർശിനി' ബസിലെ കണ്ടക്ടർ വിജയനാണ് വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്ത് അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറി.

​വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. പരിശോധനയിൽ ഇരുവരുടെയും കൈവശം സീറോ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, തങ്ങൾ കണ്ടക്ടർക്ക് കൃത്യമായി യാത്രക്കൂലി നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വെളിപ്പെടുത്തി.

​തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽ കയറി കൂടുതൽ പരിശോധന നടത്തുകയായിരുന്നു. ഈ സമയം 3 പുരുഷ യാത്രക്കാർക്ക് കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തുകയായിരുന്നു. ഇവരും കണ്ടക്ടർക്ക് പണം നൽകിയതായി സ്ഥിരീകരിച്ചതോടെയാണ് കണ്ടക്ടർക്കെതിരെ ഉടനടി നടപടി സ്വീകരിച്ചത്.