ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തി

ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ് ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ​

ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തി
ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് സിംഗിനെയാണ് (36)

ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ

​പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ വിറക് കഷ്ണം കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് സിംഗിനെയാണ് (36) പറവൂർ അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി ജ്യോതി വി. ശിക്ഷിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയായ രവീന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്.

​സംഭവത്തിന്റെ പശ്ചാത്തലം:

2019 മെയ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ പാണിയേലിയിലുള്ള ഒരു റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്നു ഇരുവരും. പ്രതിയായ പ്രകാശ് സിംഗ് റെസ്റ്റോറന്റ് ഉടമയിൽ നിന്ന് അമിതമായി പണം വാങ്ങുന്നത് രവീന്ദ്ര സിംഗ് ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ പണം നൽകരുതെന്ന് രവീന്ദ്ര സിംഗ് ഉടമയോട് ആവശ്യപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമായത്. ഇതിലുള്ള പ്രകോപനത്താൽ പ്രകാശ് സിംഗ് വിറക് കഷ്ണം ഉപയോഗിച്ച് രവീന്ദ്ര സിംഗിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

​അന്വേഷണ സംഘം:

അന്നത്തെ എസ്.എച്ച്.ഒ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അനിൽകുമാർ കെ.കെ, റെജി, തങ്കച്ചൻ, എ.എസ്.ഐമാരായ എ.ആർ. ജയൻ (കോടതി), എ.ജെ. രാജേഷ്, സി.പി.ഒ രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. ഷാജി ഹാജരായി.