പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു 600 ഓളം പരാതികൾ തീർപ്പാക്കിയതായി ജസ്റ്റിസ് സോഫി തോമസ്

കേരള പ്രവാസി കമ്മീഷന്റെ പുതിയ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി ഓൺലൈനായി പരാതികൾ നൽകാം. ഇതുവരെ അറുന്നൂറോളം പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർപേഴ്‌സൺ വ്യക്തമാക്കി.

പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു 600 ഓളം പരാതികൾ തീർപ്പാക്കിയതായി ജസ്റ്റിസ് സോഫി തോമസ്
തൈക്കാട് നോർക്ക ബിൽഡിംഗിലെ കേരള പ്രവാസി കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്
പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു 600 ഓളം പരാതികൾ തീർപ്പാക്കിയതായി ജസ്റ്റിസ് സോഫി തോമസ്
പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു 600 ഓളം പരാതികൾ തീർപ്പാക്കിയതായി ജസ്റ്റിസ് സോഫി തോമസ്

​പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് സജ്ജം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 600-ഓളം പരാതികൾ

തിരുവനന്തപുരം: പ്രവാസികൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി കേരള പ്രവാസി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സജ്ജമായി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നിലവിലെ പ്രവാസി കമ്മീഷൻ ഒരു വർഷം പൂർത്തിയാക്കുമ്പോൾ അറുന്നൂറോളം പരാതികൾ തീർപ്പാക്കാൻ സാധിച്ചതായി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

​nricommission.kerala.gov.in എന്ന പോർട്ടൽ നിലവിൽ വന്നതോടെ ലോകത്തിന്റെ ഏത് കോണിലുള്ള പ്രവാസികൾക്കും പരാതികൾ ഓൺലൈനായി സമർപ്പിക്കാനും, കേസുകളുടെ പുരോഗതി നിരീക്ഷിക്കാനും, ഉത്തരവുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. കൂടാതെ അടുത്ത അദാലത്തിന്റെ തീയതിയും സ്ഥലവും വെബ്‌സൈറ്റിലൂടെ അറിയാം. വരുംദിവസങ്ങളിൽ പരാതികൾ ഓൺലൈനായി കേൾക്കാനുള്ള സൗകര്യം ഒരുക്കുമെന്നും പൂർണ്ണമായും പേപ്പർ രഹിത ഓഫീസായി കമ്മീഷനെ മാറ്റുകയാണ് ലക്ഷ്യമെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

​ഇരുപത് വർഷത്തോളമായി തീർപ്പാകാതെ കിടക്കുന്ന സങ്കീർണ്ണമായ കേസുകൾ പോലും അദാലത്തിൽ പരിഗണനയ്ക്ക് വരുന്നുണ്ട്. പല ഘട്ടങ്ങളിലും ചതിക്കുഴിയിൽ അകപ്പെടുന്ന പ്രവാസികളുടെ അവസാന ആശ്രയമായാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

​തൈക്കാട് നോർക്ക ബിൽഡിംഗിൽ നടന്ന അദാലത്തിൽ 20 പുതിയ പരാതികൾ ഉൾപ്പെടെ 67 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ 47 പേർ നേരിട്ട് ഹാജരായി. വാർത്താസമ്മേളനത്തിൽ കമ്മീഷൻ സെക്രട്ടറി ആർ. ജയകുമാർ, അംഗങ്ങളായ പി.എം. ജാബിർ, എം.എം. നഈം, ഡോ. മാത്യൂസ് കെ. ലൂക്കോസ് എന്നിവരും പങ്കെടുത്തു.