തൊടുപുഴയിൽ ലഹരിക്ക അടിമയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തൊടുപുഴ ഇടവെട്ടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മയിലാടുംപാറ സ്വദേശി റേച്ചൽ ജോസഫ് ആണ് കൊല്ലപ്പെട്ടത്. മകൻ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തൊടുപുഴയിൽ ലഹരിക്ക അടിമയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
മയിലാടുംപാറ സ്വദേശി റേച്ചൽ ജോസഫ് ആണ് കൊല്ലപ്പെട്ടത്. മകൻ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു

അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ; തൊടുപുഴയിൽ ദാരുണസംഭവം

തൊടുപുഴ: തൊടുപുഴ ഇടവെട്ടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇടവെട്ടി മയിലാടുംപാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റേച്ചലിന്റെ മകൻ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന്റെ പിന്നാമ്പുറത്താണ് റേച്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലിജോ റേച്ചലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഉടൻ തന്നെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

​കൊല്ലപ്പെട്ട റേച്ചലിന്റെ മകൻ ലിജോ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

​റേച്ചലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തി പോലീസും ഫോറൻസിക് സംഘവും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.