വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മന്ത്രി എ.പി അനില്‍ കുമാര്‍.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വയനാട്ടിൽ പതിനായിരത്തോളം പേർക്ക് പട്ടയം നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍. വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മന്ത്രി എ.പി അനില്‍ കുമാര്‍.
വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ താക്കോൽ കൈമാറി
വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മന്ത്രി എ.പി അനില്‍ കുമാര്‍.
വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മന്ത്രി എ.പി അനില്‍ കുമാര്‍.
വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മന്ത്രി എ.പി അനില്‍ കുമാര്‍.

വയനാട്ടിൽ നൂറുദിന കർമ്മ പരിപാടി: 10,000 പേർക്ക് പട്ടയം നൽകുമെന്ന് മന്ത്രി എ.പി അനിൽകുമാർ

വയനാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം പേർക്ക് പട്ടയം നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍. ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകൾ കൂടി തീർപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ ദുരന്തബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച 27 വീടുകളുടെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.

​പല കാരണങ്ങൾ കൊണ്ട് പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും ജില്ലയിൽ നിലനിൽക്കുന്ന സവിശേഷമായ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ രേഖകൾ കൈമാറി.

​പുനരധിവാസം യാഥാർത്ഥ്യമാകുന്നു

​2018, 2019 വർഷങ്ങളിലെ മഴക്കെടുതിയെ തുടർന്ന് വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ 82 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

​വയനാട് നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 27 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. കൂടാതെ, പദ്ധതിയിൽ ഉൾപ്പെട്ട മറ്റു 30 വീടുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി വാങ്ങുന്നതിനും വീട് നിർമാണത്തിനുമായി റവന്യൂ വകുപ്പ് 10 ലക്ഷം രൂപയും പട്ടികവർഗ്ഗ വികസന വകുപ്പ് 2 ലക്ഷം രൂപയും വീതമാണ് ഓരോ കുടുംബത്തിനുമായി ചെലവഴിച്ചത്.

​മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ എം.എൽ.എ ഉഷാവിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വൈസ് പ്രസിഡന്റ് സി.പി മൊയ്തീൻ ഹാജി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം ഖമർ ലൈല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ, ജില്ലാ പഞ്ചായത്ത് അംഗം മുഫീദ തസ്‌നി എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.