വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത് ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു

വയനാട് പടിഞ്ഞാറത്തറയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത് ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
വയനാട് പടിഞ്ഞാറത്തറയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത് ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത് ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത് ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു

പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തനസജ്ജമായി; തെരുവുനായ വിഷയത്തില്‍ അതീവ ജാഗ്രത അനിവാര്യമെന്ന് മന്ത്രി കെ.എം ഷാജി

കല്‍പ്പറ്റ: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനായി വയനാട് പടിഞ്ഞാറത്തറയില്‍ സജ്ജമാക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രം നാടിന് സമര്‍പ്പിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വ്വഹിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.

​വളര്‍ത്തുനായ്ക്കളെ നിരുത്തരവാദപരമായി തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ടെന്നും നിലവില്‍ തെരുവുനായ്ക്കളുടെ ഇരട്ടി വളര്‍ത്തുനായ്ക്കള്‍ കേരളത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ആയിരത്തിലധികം നായ്ക്കളെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാറിന്റെ ആലോചനയിലുണ്ട്. ഇതിനായി പഞ്ചായത്തുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

​എ.ബി.സി സെന്ററിലെ ഓപ്പറേഷന്‍ തിയേറ്റര്‍ എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് 97 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ-സര്‍ജറി മുറികള്‍, പോസ്റ്റ് ഓപ്പറേറ്റീവ് ഷെല്‍ട്ടര്‍, 84 കൂടുകള്‍ എന്നിവ കേന്ദ്രത്തിലുണ്ട്. ഇവിടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ എ.ബി.സി കേന്ദ്രമാണിത്.

​ആദ്യഘട്ടത്തില്‍ സ്‌കൂള്‍ പരിസരങ്ങള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ ജനസാന്ദ്രതാ മേഖലകളില്‍ നിന്നുള്ള തെരുവുനായകളെയായിരിക്കും പിടികൂടുക. വിദഗ്ധ ശസ്ത്രക്രിയക്കും പരിചരണത്തിനും ശേഷം പേ വിഷ പ്രതിരോധ കുത്തിവെപ്പും നല്‍കി പിടികൂടിയ സ്ഥലത്ത് തന്നെ ഇവയെ തിരിച്ചെത്തിക്കും.

​ചടങ്ങില്‍ കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിലെ മികച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍, കുടുംബശ്രീയുടെ 'ധീരം' സ്വയംരക്ഷാ പരിശീലന ജേഴ്‌സികള്‍, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയും മന്ത്രി വിതരണം ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പ്രധാനാധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൈമാറി. ജനപ്രതിനിധികള്‍ക്കായി ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, തദ്ദേശ സ്വയംഭരണ-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.