മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി

സാങ്കേതികവിദ്യ അതിവേഗം മാറുന്ന കാലത്ത് ഭരണസംവിധാനങ്ങളും മാറ്റത്തിന് സജ്ജമാകണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം സി ഡിറ്റിൽ പുതിയ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി
സി ഡിറ്റ് ഐ സി റ്റി കോംപ്ലക്സ്, എ ഐ ലാബ്, സൈബർ സെക്യൂരിറ്റി ലാബ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു.
മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി
മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി
മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി

മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ (കൃത്രിമബുദ്ധി) യുഗത്തിൽ, പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പമായില്ലെങ്കിൽ നമ്മൾ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി-ഡിറ്റ് സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) പട്ടത്തുള്ള പുതിയ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻപ് ഐടിയുടെ മികച്ച കാലഘട്ടത്തിൽ ഇൻഫോപാർക്കും ടെക്നോപാർക്കും ഉയർന്നുവന്നതുപോലെ, എ ഐ കാലഘട്ടത്തിന് അനുയോജ്യമായ നിക്ഷേപങ്ങൾ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എ ഐ സംവിധാനങ്ങൾ ഉൾക്കൊള്ളാൻ സി-ഡിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എ ഐ സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന ദുരുപയോഗങ്ങളും പോരായ്മകളും പരിഹരിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​മലയാള അധിഷ്ഠിത എ ഐ സേവനങ്ങൾ

​ജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതുമായ എ ഐ അധിഷ്ഠിത പൊതുസേവനങ്ങൾ വികസിപ്പിക്കുകയാണ് സി-ഡിറ്റിന്റെ പുതിയ എ ഐ ലാബിന്റെ പ്രധാന ലക്ഷ്യം. മലയാളത്തിലും ഇംഗ്ലീഷിലും സംഭാഷണം നടത്താനും ചോദ്യങ്ങൾ മനസ്സിലാക്കി മറുപടി നൽകാനും കഴിയുന്ന സംവിധാനങ്ങൾ ഇവിടെ ഒരുങ്ങുന്നുണ്ട്.

​ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കി, പുനരുപയോഗിക്കാൻ കഴിയുന്ന പൊതു എ ഐ സംവിധാനങ്ങളാണ് ലാബിൽ നിർമ്മിക്കുന്നത്.

​പുതിയ മലയാളം ഫോണ്ട് 'അരളി' പ്രകാശനം ചെയ്തു

​ചടങ്ങിൽ സി-ഡിറ്റ് പുതുതായി വികസിപ്പിച്ച 'അരളി' എന്ന മലയാള ഫോണ്ടിന്റെ പ്രകാശനവും നിർവ്വഹിച്ചു.

​ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, റീജിയണൽ പി.എഫ് കമ്മീഷണർ അഴകിയ മണവാളൻ, കൗൺസിലർ രേഷ്മ സി, സി-ഡിറ്റ് ഡയറക്ടർ പ്രൊഫ. ഡോ. എം അബ്ദുൾ റഹിമാൻ, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.