മാർക്ക് കുറഞ്ഞതിന് അധ്യാപിക വഴക്കുപറഞ്ഞു വിദ്യാർത്ഥിയുടെ മരണത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കണ്ണൂർ മൊറാഴയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജഫാകിഷ് റെയ്ഹാന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപികയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു

മാർക്ക് കുറഞ്ഞതിന് അധ്യാപിക വഴക്കുപറഞ്ഞു വിദ്യാർത്ഥിയുടെ മരണത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ജഫാക്കിഷിന്റെ തലശ്ശേരിയിലെ വീട് സന്ദർശിച്ചപ്പോൾ

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: സ്കൂൾ അധികൃതർക്കെതിരെ ആരോപണം; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കണ്ണൂർ: മൊറാഴയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജഫാകിഷ് റെയ്ഹാൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ പോലീസിനോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും ആവശ്യപ്പെട്ടു.

​തലശ്ശേരിയിലെ വസതിയിൽ വെച്ചാണ് ജഫാകിഷ് ജീവനൊടുക്കിയത്. തുടർന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ബി. മോഹൻ കുമാർ എന്നിവർ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ കണ്ടു.

​അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം

​ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഹെഡ്മിസ്ട്രസ് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് ജഫാകിഷിനെ കടുത്ത ഭാഷയിൽ ശകാരിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇത് കുട്ടിയെ  മാനസിക വിഷമത്തിലാക്കിയെന്നും ഇതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി. പോലീസും ശിശു സംരക്ഷണ വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.