പട്ടിമറ്റത്ത് വൻ കവർച്ച; എട്ട് പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്ന അസം സ്വദേശി അറസ്റ്റിൽ

പട്ടിമറ്റം ഭണ്ഡാരക്കവലയിൽ വാടകവീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശി ഫൈജുദീനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.

പട്ടിമറ്റത്ത് വൻ കവർച്ച; എട്ട് പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്ന അസം സ്വദേശി അറസ്റ്റിൽ
പട്ടിമറ്റം ഭണ്ഡാരക്കവലയിൽ വാടകവീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശി ഫൈജുദീനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.

പട്ടിമറ്റത്ത് വൻ കവർച്ച: അസം സ്വദേശി കുന്നത്തുനാട് പൊലീസിന്റെ പിടിയിൽ

പട്ടിമറ്റം: പട്ടിമറ്റത്ത് വാടകവീട്ടിൽ കയറി സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. പട്ടിമറ്റം ഭണ്ഡാരക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ മുറിയിൽ നിന്നാണ് ഇയാൾ കവർച്ച നടത്തിയത്.

​മേയ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണ്ണാഭരണങ്ങൾ, 1,20,000 രൂപ, സ്കൂട്ടറിന്റെ ആർ.സി ബുക്ക്, ഒപ്പിട്ട ചെക്ക് ലീഫ് എന്നിവയാണ് പ്രതി മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

​കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, എസ്.ഐ എം. അഭിജിത്, എ.എസ്.ഐ എ.ഐ നാദിർഷ, എസ്.സി.പി.ഒ പി.എ റിഷാദ്, സി.പി.ഒമാരായ ഒ.എസ് ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.